Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convicts

ടി.പിക്കേസ്; മുഹമ്മദ് ഷാഫിക്കും ഷിനോജിനും പരോൾ

കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്.

രണ്ടര മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വഭാവിക പരോൾ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിനും പരോൾ ലഭിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.

ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനധികൃതമായി പരോൾ നകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ് ഷാഫിയും ഷിനോജ് പുറത്തിറങ്ങുന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

2024 ഡിസംബർ മുതൽ ജൂലൈവരെ മൂന്ന് പരോളുകളാണ് സുനിക്ക് അനുവദിച്ചത്. കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയത് വൻവിവാദമായിരുന്നു.

 

Latest News

Corehub Up